56,500 കോടി ആസ്തിയുള്ള സൈനിക ട്രക്കുകളും യുദ്ധോപകരണങ്ങളും നിർമ്മിക്കുന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ പാലക്കാട്ടെ ബെമൽ ചുളുവിലക്ക് വിൽക്കുന്നത് സ്വകാര്യ കമ്പനിയായ മേഘക്ക്. അവരിൽ നിന്ന് ശതകോടികളാണ് ബിജെപിയും കോൺഗ്രസും വാങ്ങിയത്. ഒത്തുകളിയുടെ ഉള്ളു കള്ളികൾ വെളിച്ചത്താവുകയാണ്. വിൽക്കാൻ കോഴ ബിജെപിക്ക്. വിൽപ്പനക്കെതിരെ ശബ്ദിക്കാതിരിക്കാൻ കോൺഗ്രസ്സിനും കോഴ. പാലക്കാട്ടെ എംപി ഉൾപ്പെടെ കേരളത്തിലെ യുഡിഎഫ് എംപി മാർ ഒരൊറ്റയാളും രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ഈ അഭിമാന സ്ഥാപനം വിറ്റു തുലക്കുന്നതിനെതിരെ പാർലമെന്റിൽ ഒരക്ഷരം മിണ്ടിയില്ല. സ്വന്തം മണ്ഡലത്തിലെ ഇത്ര തന്ത്ര പ്രധാനമായ ഒരു സ്ഥാപനം വിറ്റു തുലക്കുമ്പോൾ പോലും നിശ്ശബ്ദനായിരിക്കാൻ പാലക്കട്ടെ കോൺഗ്രസ് എംപി യെ പ്രേരിപ്പിക്കുന്നത് പാർട്ടിക്ക് കിട്ടിയ കോടികളല്ലേ? ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നത് ബെമലിനെ ഒറ്റുകൊടുത്ത് നേടിയ പണമാണ്.
സ. എം ബി രാജേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നു.
https://www.facebook.com/share/v/392ARdk8AtmiBVMQ/?mibextid=oFDknk